Wednesday, June 9, 2010



അറിയാതെ എപ്പോഴോ പറയുന്ന വാക്കുകള്‍
മനസ്സിന്‍റെയുള്ളിലൊരു ചെറു നൊമ്പരം
തീര്‍ക്കവെ അറിയാതെ അന്നേന്‍റെ കണ്ണ്
നിറഞ്ഞു പോയി അറിഞ്ഞു കൊണ്ടൊന്നും
ഞാന്‍ ചെയ്തതില്ല ..സഖേ ഞാന്‍ ചെയ്തതില്ല.


എന്നിട്ടുമെൻ്റെ  മനസ്സു നീ അറിഞ്ഞില്ലയെങ്കിലും

പരിഭാവമൊട്ടില്ല അല്പംപോലും
അറിയുമോരുനാള്‍ വരും കാത്തിരിക്കാം
അറിയുന്നു ഞാന്‍ നിന്നെ അതുകൊണ്ടു മാത്രം.
മഴ പെയ്തു തോര്‍ന്ന ഈ രാവില്‍ മനസിന്‍റെ
ജാലക വാതിലിലൂടെ ഒരു മന്ദസ്മിതവുമായി
വന്നൊരു കുളിര്‍ കാറ്റിന്‍ മര്‍മ്മരം എന്‍റെ-
മനസിന്‍റെ ജാലകം തുറക്കവേ.....ഒരു പിടി
ഓര്‍മകള്‍ എന്‍ അകതാരിലങ്ങനെ പൊട്ടി
മുളക്കവേ ഓര്‍ത്തു ഞാന്‍ എന്‍ ബാല്യകാലം.

ആദ്യമായി പെയ്ത മഴയില്‍ നനഞ്ഞതും
അതിനമ്മ തന്‍ സ്നേഹത്തിന്‍ ശകാരം കേട്ടതും
പിന്നെ പൊഴിഞ്ഞ ആ മാമ്പൂ പെറിക്കിയതും,
ചെമ്പിന്‍റെ ഇലയില്‍ വെള്ളം നിറച്ചതും, എല്ലാം
എന്‍ ഓര്‍മകള്‍ക്കുള്ളില്‍ തെളിഞ്ഞു നിന്നു.

മഴയുടെ രാത്രിയില്‍ കൊള്ളിയാന്‍ മിന്നിയതും,
ഇടിമുഴക്കത്തിന്റെ ഗര്‍ജനം കേട്ടതും, പിന്നെ
പേടിച്ചു ഉറങ്ങാതെ ഒളിച്ചിരുന്നതും എന്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ തെന്ലിഞ്ഞു വന്നു.

എന്തൊരു ഭംഗിയാണീ മഴയ്ക്ക്‌ അതില്‍
മുങ്ങി നിവര്‍ന്നു ഞാന്‍ ഓര്‍ത്തുപോയ് ഞാന്‍
ആ സുന്ദരമായോരെന്‍ ബാല്യകാലം... എന്നും
കൊതിക്കുന്ന ആ എന്‍റെ ബാല്യകാലം.....

Sunday, June 6, 2010


കണിക്കൊന്ന കൊമ്പില്‍ ഇളകിയാടും
സ്വര്‍ണവര്‍ണ്ണ പൂക്കളെ.......
കണ്ടുവോ നിങ്ങളെന്‍ പ്രിയയെ
പാറിപ്പറക്കുന്ന പക്ഷികളെ
നിങ്ങളോ കണ്ടുവോ എന്‍ പ്രിയയെ
മറന്നു ഞാനിന്നു കണ്ടനാളും
മറന്നുവോ അവളെന്നെയും
ഒരിക്കല്‍ ഞാന്‍ വന്നിരുന്നവള്‍ക്കായി
ഈ പൂത്തകണിക്കൊന്ന ചുവട്ടിലും.
കണ്ടില്ല ഞാനന്നുമവളെ എന്‍
പ്രിയയെ, ജീവന്‍റെ ജീവനെ.
ഒരിക്കല്‍ ഞാന്‍ കേട്ട മധുരസ്വരം
എന്‍റെ ഹൃദയഗീതത്തിന്‍
അതില്‍പ്പിന്നെ ഞാനിന്നും
പാടുന്നു അവള്‍ക്കായി എന്‍
ഹൃദയത്തിന്‍ ജീവരാഗം.
വന്നില്ല എന്നിട്ടും അവളെന്‍റെ സമീപം
ഒരു സ്വരരാഗഗാനലാപമായി വീണ്ടും
കാത്തിരിപ്പൂ ഞാനവള്‍ക്കായി
വീണ്ടുമീ കണിക്കൊന്ന ചുവട്ടിലും......


പാദസരങ്ങളില്‍ ഉണരും പദങ്ങളെ
പാദമുദ്രകള്‍ക്ക് നിങ്ങള്‍ തോഴിമാര്‍
ലാസ്യനടനത്തിന്‍ താള പദങ്ങളില്‍ ഇന്നും
ആദിയുണരുന്നു കലയുടെ നടനം
ഒരു നദിയുടെ കളകള നാദമായി ഉണരും
സംഗീതത്തിന്‍ ധ്വനികളെ നിന്‍
കാലടികളില്‍ നടന കെദരമാക്കൂ
കാവ്യകലയുടെ വിതുമ്പലുകള്‍
നിങ്ങള്‍ കേള്‍ക്കുന്നുവോ, എങ്ങോ ....
നടനത്തിന്‍ സൌകുമാര്യമാകുന്ന
താളലയ ഭാവമാം ലാസ്യവും-
ഉണരുന്നു നിന്‍ പദങ്ങളിന്നും.

വിട പറയുവാന്‍ ....

വിട പറയുവാനൊരു വാചകം തരു
മനസ്സിലെ പാകിയ സൗഹൃദങ്ങള്‍
വലിചെറിയുവാനൊരു മനസ്സും ....
പണ്ട് മാ! നിഷാദ പാടിയ മുനിയെ-
വിടെ ഇന്നീ കൊടും പാതകചൂടില്‍
എല്ലമെരിഞ്ഞടങ്ങവേ ...
കാണാം എനിക്ക് കനലായി കാലത്തിന്‍
അട്ടഹാസങ്ങളും ആഹ്ലാദങ്ങളും
ഇത്രെയും ആയിട്ടും ഞങ്ങള്‍ മാത്രം വിട-
പറയുവനോരുങ്ങിയതില്ലല്ലോ....
ആരരോടും പറയുവനറിയാതെ
ഏതൊ വിശദ മൂകമാം മൗനം.

Thursday, May 13, 2010

ഉണരുന്ന നേരെത്ത് ഉറങ്ങാതിരിക്കുവാന്‍
ഉഴലുന്നു ഞാനിപ്പോള്‍ അറിയാതെ തന്നെയും
ഉറക്കം കണ്ണുകളില്‍ നടനമാടുമ്പോഴും
ഉറങ്ങാതിരിക്കുന്നു ഞാന്‍ ഒരു മാത്രയെങ്കിലും.
-------------*****------------------*****------------
ഇനിയില്ല സഹനത്തിന്‍ ശക്തി എനിക്കെങ്കിലും
കണ്ണുകള്‍ തുറന്നു ഞാന്‍ ഉറങ്ങാതിരിക്കുവാന്‍
നിന്ദ്രതന്‍ ലോകത്തില്‍ സ്വപ്നങ്ങളൊക്കെയും
എന്‍ സഖാക്കളായി മാറുന്നിതിപ്പോഴും.
----------*****---------------------*****------------
ഇനിയോരിടവേളയ്ക്കായി കാത്തിരിക്കുന്നു ഞാന്‍
മറ്റൊരു ലോകത്തിന്‍ മധുരിമ നുണയുവാന്‍
ഇടവേള എന്നിലെയ്ക്കടുത്തു കൊണ്ടിരിക്കെ
തളര്‍ന്നുറങ്ങുന്നു ഞാന്‍ ...... വിട പറയുന്നു ഞാന്‍ ......
മനസ്സിന്‍റെ ദുഃഖങ്ങള്‍ എപ്പോഴോ മറ-
നീക്കിയെന്‍ മുന്നില്‍ തീരാത്ത ദുഖത്തിന്‍
ഉറവപോലെ, ഈതോ ദുരന്തത്തിന്‍
കഥകളിലെന്നപോലെ എപ്പോഴോ വീണ്ടും.
ഇരമ്പുന്ന കടലിലും വീശുന്ന കാറ്റിലും
ദുഖത്തിന്‍ തേങ്ങലുകള്‍ ഞാനറിഞ്ഞു .
ഏകാന്തതയും വരിഞ്ഞു മുറുക്കുന്നു എന്നെ-
യിപ്പൊഴും ഒരു കൊലക്കയരിന്‍ ചുവട്ടിലേയ്ക്കു.
കേള്‍ക്കാം നിങ്ങള്‍ക്കുമാ തേങ്ങലുകള്‍ തന്‍
കഥകള്‍ ഒന്നുരിയാടാതെ പോലും
എന്നിട്ടുമെന്തിണോ ഒരു തുടര്‍ക്കഥ പോലെ
എന്നും തുടരുന്നിതാ ആ തേങ്ങലുകള്‍...........

Wednesday, May 12, 2010

ഇന്ദു മയൂഖമോ, ഹിന്ദോള രാഗമോ
ഇന്ദു മുഖി നിന്‍ നീള്‍ മിഴിയില്‍
കാനന ജ്യോത്സ്നയോ, കാര്‍ത്തിക പൂക്കളോ
ശ്യാമ സുമോഹന വാര്‍മുടിയില്‍
പഞ്ചമി പൂക്കളോ പാരിജാതങ്ങലോ
പാതി വിടര്‍ന്ന നിന്‍ പുഞ്ചിരിയില്‍
സന്ധ്യാ കാന്തിയോ, സൌന്ദര്യ സിന്ധുവോ
സ്വപ്ന മനോഹര പ്പൂങ്കവിളില്‍
ആദി താളമോ അലങ്കാര ദീപമോ
അപ്സര സുന്ദരി നിന്‍ കൈത്തലത്തില്‍
ആനന്ദ നടനമോ അന്ന നടത്തയോ
ആനന്ദമയി നിന്‍ കാലടിയില്‍
കോകില സ്വനമോ കല്യാണി രാഗമോ
കാവ്യ സുകോമാള ചുണ്ടുകളില്‍
പാദാംഗദാങ്ങലോ പാദകടകമോ
പരിവയ ഗാത്രി നിന്‍ പാദങ്ങളില്‍....

Sunday, May 9, 2010

കിഴക്കുദയം പടിഞ്ഞാരസ്തമയം
പകലിനുമീതെ രാത്രി തന്‍ പ്രണയം
രാത്രി പകലിന്‍ പ്രണയ നാളുകളില്‍
സന്ധ്യകള്‍ സാക്ഷിയായ് നിന്നു....
പ്രകൃതി തന്‍ സൃഷ്ട്ടിയാം സൂര്യനും
ചന്ദ്രനും സാക്ഷികള്‍ നില്‍ക്കവേ
അനുരാഗത്തിന്‍ വിത്തുകള്‍
മുള പൊട്ടിവിടരുന്നു വീണ്ടുമേ
എങ്കിലും ഒരുമിക്കതൊരിക്കലും
പ്രണയിച്ചു മാത്രം അലഞ്ഞിടുന്നു....

Saturday, May 8, 2010

മനുഷ്യാ നീ മണ്ണാകുന്നു....

മനുഷ്യാ നീ മണ്ണാകുന്നു....
മനുഷ്യ ജന്മം മരമാകുന്നു...
മരണം മിന്നല്‍ പ്പിന്നരാകുന്നു..
മിന്നലാല്‍ മരം മണ്ണാകുന്നു.
------------******-----------
മരണമണി മുഴങ്ങുന്നു
മരീചിക ഉണരുന്നു
ആ രാവിന്‍ നിശബ്ദതയിലാ-
രുടെയോ വരവിന്‍റെ സൂചന
കാലടി ശബ്ദം മുഴങ്ങുന്നു
ഒരു കയര്‍ മുറുകുന്നു....
ആ ദുര്‍ബല സത്യം ഹാ !!
മനുഷ്യാ നീ മണ്ണാകുന്നു....

ഹൃദയ രാഗം....

ഒരു വീണ പൂവിന്‍ കഥ പോലെ
ഒരു രാക്കിളി തന്‍ പാട്ട് പോലെ
അകലെയെങ്ങോ ഒഴുകീടുന്നു
സ്നേഹര്‍ദ്രമായൊരു പ്രണയ ഗാനം.

എന്നോ മറന്നൊരീ ഈണം പോലെ
ആരോ ചൊല്ലിയ വരികള്‍ പോലെ
ആരോടും മിണ്ടാതെ അലഞ്ഞിടുന്നു
കാറ്റിലാ നിശബ്ദമാം പ്രേമഗാനം.

പൌര്‍ണമി രാത്രി തന്‍ നിലാവു പോലെ
പാല പ്പൂവിന്‍റെ ഗന്ധം പോലെ
നിലാവിന്‍ നിഴലായി നീങ്ങിടുന്നു
താളം മറന്നോരീ ഹൃദയരാഗം.